ഷര്‍മിളാ ടാഗോറും ഞാനും അപവാദങ്ങളും ഒരു വെളിപ്പെടുത്തലും

ഇതു നടന്നതു ഏതാനും ചില മണിക്കൂറുകള്‍ക്കു മുന്‍പുമാത്രമാണ്.

എന്നത്തെയും പോലെ ഇന്നു രാവിലെയും മൊബൈലിന്റെ അലാറം ഒഫാക്കി ഞാന്‍ വീണ്ടും ഉറങ്ങിപ്പോയതു കാരണം എണീറ്റപ്പോള്‍ സൂര്യന്‍ എതാണ്ടു ഇരുപത്തി എട്ടര ഡിഗ്രി മുകളില്‍ വായ്നോക്കി നില്ക്കുന്നൂ. ഓഹോ, സൂര്യനെ നോക്കി സമയം പറയാന്‍ നിങ്ങളെയൊന്നും എന്റെ അപ്പൂപ്പന്‍ പടിപ്പിച്ചിട്ടില്ലാന്നുള്ളകാര്യം ഞാന്‍ മറന്നു പോയി, ആഹ്, സമയം ഏതാണ്ട് 8:15 am. എണീറ്റു ബ്രഷ് ചെയ്തു, മറ്റു പ്രഭാത ക്രിത്യങ്ങളായ ഒന്നും രണ്ടും തീര്‍ത്തു, കുളിച്ചു [നെറ്റി ചുളിക്കണ്ട, ഇന്നു ആഗസ്റ്റ് 26, 2008, ചൊവ്വാഴ്ച്ച്യാണ്‌ , ചൊവ്വാഴ്ച്ചയും ഞാന്‍ കുളിക്കാറുണ്ട് ].

ആകെക്കൂടി, പ്രഭാത പാചകം എന്നുപറയുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്ന ഒരൊറ്റ കാര്യം നല്ല ആവി പറക്കുന്ന ഒരുകുറ്റി പുട്ടാണ്. നല്ല തേങ്ങ ഒക്കെ ഇട്ടു കഷ്ണംകഷ്ണമാക്കന്‍ പറ്റുന്ന മലയാളിത്തം തുളുംബുന്ന നല്ല പുട്ട്. അത് മറ്റൊന്നും ഉണ്ടാക്കാനറിയാഞ്ഞിട്ടാന്ന് അസൂയക്കാരും കഷണ്ടിക്കരും കണാന്‍ ഭംഗിയില്ലാത്തവരും പ്രായമായവരും പറയുമെങ്കിലും നിങ്ങള്‍ അവരുടെ കൂട്ടല്ലാത്തതുകാരണം അതൊന്നും വിസ്വസിക്കില്ലാന്നെനിക്കറിയാം. പക്ഷ് ഇന്നിനി അതും നടക്കില്ല. സമയബോധ്മില്ലാത്ത സൂര്യന്‍ നേരത്തേ ഉദിച്ചില്ലേ... അപ്പോ കഫെത്തീരിയായിലെ ചേട്ടന്‍മാര്‍ തരുന്ന ഇഡലിയും വടയും സാംബാറും തന്നെ ശരണം.പക്ഷെ ആ ബ്രെയ്ക്ക് ഫാസ്റ്റിനേം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. എന്നും ഇഡലിയും വടയും തന്നെ ആണെങ്കിലും ഒരോ സിവസവും അതിന്റെ ടേസ്റ്റ് മറ്റാന്‍ ആ ടീം കഷ്ടപ്പെടുന്നുണ്ടാവണം. ഒരുദിവസം ഇഡലിക്കു വളിച്ച ദോശയുടെ ടേസ്റ്റാണെങ്കില്‍ പിറ്റേന്നു ചോറിന്റെ ടേസ്റ്റായിരിക്കും അതിന്നു പിറ്റേന്നു സംബാറിന്നു പച്ചവെള്ളത്തിന്റെ സ്വാദായിരിക്കും പുറമെ ഉഴുന്നുവടയ്ക്കു പപ്പടത്തില്‍ ഉപ്പ് കൂട്ടിയിട്ട ഒരു വിശിഷ്ട രുചിയായിരിക്കും. എന്തായാലും ഇഡലിക്കു ഇഡലിയുടെ സ്വാദും സാംബാറിന്നു ഈസ്റ്റേണ്‍ സാംബാര്‍ പൊടിയുടെ സ്വാദും വരാതിരിക്കന്‍ അവര്‍ പ്രത്യേകം ശ്രദ്ദിക്കാറുണ്ട്. എങ്കിലും ഉള്ളതു കഴിച്ച് സന്തുഷ്ടരായി ഞങ്ങള്‍ വ്രിത്തിയായി ഏംബക്കം വിടാറുണ്ട്, ഡെയ്‌ലി!

അങ്ങനെ ആ ഇഡലിയും സാംബാറും കഴിക്കാനും ഇന്നും അതുകൊണ്ടൊന്നും പറ്റതിരിക്കനും ശക്തി തരണേ എന്നു കണ്‍കണ്ട ദൈവങ്ങളെയെല്ലാം - ഇന്‍ക്ലൂടിങ്ങ് പോലീസിനെ പേടിച്ചൊളിച്ചിരിക്കുന്ന ഒളിച്ചുകളിസാമി/നികള്‍ വരെ - മനസ്സില്‍ വിളിച്ചു പ്രാര്‍ത്തിച്ചു നമ്മുടെ സ്വന്തം സിറ്റി ബാങ്കിന്റെ ഹ്യുണ്ടായി സിങ്ങില്‍ [എന്നെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുന്ന മാസതവണകള്‍ അടച്ചു തീര്‍ത്ത ശേഷമേ എന്റേതു എന്നുറപ്പിച്ചൂ നെഞ്ഞും വിരിച്ചു പറയാന്‍ പറ്റൂ.] ഓഫീസിലേക്കു സിപ് ഡ്രൈവി. അതിനെ തെങ്ങിന്‍ തോപ്പ് കണ്‍വര്‍ട്ടഡ് പാര്‍ക്കിങ്ങ് ലോട്ടില്‍ ഒരു തെങ്ങിനോടു ചേര്ത്തു കെട്ടിയ ശേഷം റിസപ്ഷനില്‍ നമ്മുടെ മൂഡ് കളയാനിരിക്കുന്ന ആ തടിച്ച സെക്യുരിറ്റി ചേട്ടനെ കണ്ടീട്ടൂം കാണത്തഭാവത്തില്‍ നടന്നു ലിഫ്റ്റിലോബിയിലെത്തി.[എല്ലായിടത്തും സുന്ദരികളാണല്ലോ റിസപ്ഷനില്‍ ഇവിടെ എന്താ ഇങ്ങനെ എന്നും പലരും എന്നോടു ചോദിച്ചിട്ടുണ്ടെങ്കിലും എനിക്കതില്‍ പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല... സത്യമായിട്ടും തോന്നിയിട്ടില്ല!]

"ഹായ്, ഗുഡ്മോണിങ്ങ് " ഞാന്‍ തിരിഞ്ഞു നോക്കി. [ " മുറ്റത്തൊരു മൈന! ക്ലാക്ലാക്ലാ ക്ലിക്ലിക്ലി... ക്ലീ മൈന പരഞ്ഞൂ..." എന്നല്ലേ , വെണ്ടാ വേണ്ടാ... ആ ] അതു മിസ്സ് --- ആണ്. ആളൊരു കഥാ പിഞ്ഞാണമാണ്. [കഥാ പാത്രം എന്ന പദം തീരെ പോരതെ വരും , ഈ പുതിയ പദ പ്രയോഗത്തിന്നു മിസ്സ് കാള്‍സെന്ററിനോടു ഞാന്‍ നന്ദി രേഘപ്പെടുത്തുന്നൂ... ]

ഒരു കാരിക്കേച്ചര്‍ പറഞ്ഞാല്‍ ഏതാണ്ടു പബ്ബിലേക്കോ ഡിസ്കൊതിഖിലേക്കോ പാര്‍ട്ടിക്കു വരുന്ന പോലെ ഇറുകിപ്പിടിച്ചിരിക്കുന്ന ശ്വാസം മുട്ടിപ്പിക്കുന്ന [അവളേം ,കാണുന്ന ആണ്‍പിള്ളാരേം ] കയ്യില്ലാത്ത ടീ ഷര്‍ട്ടുകളും കാലിന്റേം പിന്നെ മറ്റുപലതിന്റെയും അഴകും അഴുക്കും ഹോള്‍സേയിലായി മനസ്സിലാക്കിതരുന്ന ജീന്‍സുകളും മാത്രം ഇട്ടോണ്ടു മുടിയില്‍ പൂംബാറ്റകളിരിക്കുന്നതുപോലെയുള്ള എക്സ്ട്രാ ഫിറ്റിംഗ്സ് ഉള്ള നമ്മുടെ നാട്ടിലെ നാലം ക്ലാസ്സിലെ, അയ്യോ സോറി ഫോര്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് [ഇന്‍ഗ്ളീഷിന്നു കടപ്പാട്: രജിനി ഹരിദാസ്, ഐഡിയാ സ്റ്റാര്‍സിങ്ങര്‍ ], കുഞ്ഞു കുട്ടികള്‍ കെട്ടുന്ന ഒരു ഹെയര്‍ ബാന്‍ടും കെട്ടിയ ഒരവതാരം. ഏതാണ്ട് എഴുപതുകളിലെ ഷര്‍മിളാടാഗോറിനെപ്പോലെ, ജിസെ ഡൂണ്ട്താഹു മേ ഹര്‍ഘടീ... എന്ന ഗാനം ഇവളെ കളിയാക്കാനാണോ അതോ ഒറിജിനല്‍ ഷര്‍മിളാടാഗോറിനെ കളിയക്കാനാണോ എന്ന് സംശയിപ്പിക്കുമാറ്, മുഖത്തു അഹങ്കാരത്തിന്റെ ഒരു നേരിയ ലാന്‍ചന പോലുമില്ലാതെ നടക്കുന്ന ഒരു ഒന്നൊന്നര ചെല്ലക്കിളി. ഈ അവതാരത്തെ നമുക്ക് ഷര്‍മിളാടാഗോര്‍ എന്ന് തന്നെ വിളിക്കാം. [ ഇനി ഇതുവായിച്ചു ഒറിജിനല്‍ ഷര്‍മിളാടാഗോര്‍ എനിക്കെതിരെ കേസ് കൊടുത്താല്‍ ഞാന്‍ അടുത്ത ലോണിന്ന് അപ്ളൈ ചെയ്യും സിറ്റി ബാങ്കില്‍!!! ആ വിളിക്കുന്ന കൊച്ചെന്നും പറയറുണ്ട് , സാറിന്ന് ടോപ്പ് അപ്പ് ലോണ്‍ കിട്ടും ന്നു... ആ.. ഞാനാരാ മോന്‍ ]

തിരിച്ചും പറഞ്ഞൂ "സുപ്രഭാതം" . പിന്നെ കൊച്ചു വറ്ത്തമനങ്ങള്‍..
കിളിമൊഴി " ബ്രേക്ക്ഫാസ്റ്റ് കഴിച്ചൊ ? "
ഞാന്‍ "ഇല്ലാ"
"എന്നാ വായോ , ഒന്നിച്ചു കഴിക്കാം "
"സന്തോഷം"

ഒരല്‍പം പുരാണം. ഈ കഥാപിഞ്ഞാണത്തെ ഞാന്‍ പരിചയപ്പെടുന്നതു ഒരുദിവസം രാവിലെ എന്റെ മറ്റൊരു സുഹ്രുത്തിനോടൊത്തു ചായ കഴിക്കുംബോളാണ്. അതിനു മുന്‍പേ നമ്മള്‍ പലപ്രാവശ്യം നോട്ടമിട്ടുവച്ചിട്ടുണ്ടെങ്കിലും പരിചയപ്പെപെട്ടിട്ടുണ്ടായിരുന്നില്ലാ, അല്ലെങ്കില്‍ കേറി മുട്ടിയിട്ടുണ്ടായിരുന്നില്ലാന്നു യുവ മലയാളം. കിട്ടിയ അവസരം പാഴാക്കരുത് എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞതുകൊണ്ട് നേരെ തന്നെ കൊടുത്തൂ പണി. "നല്ല ഡ്രെസ്സിങ്ങാണ്, യൂ ലുക്സ് സോ നൈസ്" [വീണ്ടും കടപ്പാട്: രജിനി ഹരിദാസ്] . പ്ണി പക്ഷെ പാളി. "ഓ റിയലി? നീയാണതു നേരെ മുഖത്തു നോക്കി പറഞ്ഞ ഒരേ ഒരാണ്‍പിറന്നവന്‍‍ , താങ്ക്സ് എലോട്ട്" നമ്മളുപറഞ്ഞതു നല്ലരീതിയില്‍ എടുത്തൂ മിസ്സ് ഷര്‍മി. സുന്ദരികളെല്ലാം മണ്ടികളാണെന്നു പറഞ്ഞ മഹാനോടെനിക്കു യോജിപ്പില്ലെങ്കിലും ,മത്തായച്ചോ ഇതു ??? എന്റെ സുഹൃത്ത് ചിരിയടക്കാന്‍ പാടുപെട്ടു. അന്നുമുതല്‍ നമ്മള്‍ ഫ്രെന്‍സാണ്. പലപ്രാവശ്യം ഒരുമിച്ചു ചായകുടിച്ചിട്ടും ഉണ്ട്. ചായ മാത്രം ! കൂടുതല്‍ കേറിയങ്ങു വിചാരിക്കല്ലേ , പ്ലീസ്.. മച്ചൂ ജീവിച്ചു പൊക്കോട്ടെ...

അങ്ങനെ രംഗം കഫെത്തീരിയായിലേക്കു ലിഫ്റ്റിലൂടെ ഷിഫ്റ്റി.

മാന്യ വായനക്കാരാ/രീ ഒരു ചെറിയ ഇടവേള. ഈ ഇടവേളയില്‍ നമുക്കു എന്റെ ടീമിനെ പരിചയപ്പെടാം. ഇനി മുന്നോട്ടുള്ള ബെല്ലും ബ്രെയ്ക്കുമില്ലാത്ത ആ പ്രയാണത്തിന്‍ അതു വളരെ ആവശ്യമാണ്. ആവശ്യമാണല്ലോ സ്രിഷ്ട് മാതാവ്. അപ്പോ ഇതാ എന്റെ ഓഫീസിലെ സുഹൃത് വലയത്തിലേക്കു സ്വാഗതം .

ഞങ്ങള്‍ നാലുപേര്‍, ഈ സോഫ്റ്റ്വെയര്‍ കംബനിയിലെ ഒരു തീരത്തിനകലേയുള്ള പണിശാലായിലെ [offshore development center അഥവാ ODC എന്നു ചുരുക്കം] നാലു മലയാളികള്‍. ഒരു ഗുങ്ങ്ഫൂ വിദ്യാര്‍ത്ഥിനി ഒരു കാള്‍സെന്റര്‍ ഉദ്യോഗത്ഥ ഒരു പാലാക്കരന്‍ അച്ചായന്‍ പിന്നെ ഞാനും [ഇതിന്ന് ഞാന്‍ ഉറപ്പായും അടി മേടിക്കും , എന്നാലും കിടക്കട്ടെ]. ഞങ്ങള്‍ എന്നും വന്ന് അത്യാവശ്യത്തിന്‌ പണിയൊക്കെ ചെയ്ത് സ്ത്ഥിരമായി ചായകുടിച്ചു ചായക്ക് കഴിക്കാനായി ബാക്കിയുള്ള സകല ജീവജാലങ്ങളുടെയും - ഇന്‍ക്ളൂടിങ്ങ് കഫെത്തീരിയ ചേട്ടന്‍മാര്‍ - തലതിന്നു ബാക്കിയുള്ളോര്‍ക്കു സ്തിരം പണികൊടുത്ത് വായയില്‍ വിരലിട്ടാല്‍ വരെ കടിക്കാതെ ജീവിക്കുന്ന പാവം ചില മലയാളീസ്...

ഇനി തിരിച്ചു വരാം . ഈടവേള കഴിഞ്ഞിരിക്കുന്നൂ...

അങ്ങനെ ഞാന്‍ ഇഡ്ലിയും [നമ്മുടെ അതേ ഇഡലിയും സാംബാറും തന്നെ] മിസ്സ് ഷര്‍മി ന്യൂഡില്സും കഴിക്കുന്നരംഗത്തോടെ കഥ പുനരാരംഭിക്കാം. ഞാന്‍ ചുറ്റും നോക്കി.

ആരും മിസ്സായിട്ടില്ലാ. നമ്മുടെ ഫുള്‍ ടീം ചുറ്റുവട്ടത്ത് തന്നെയുണ്ട്. അച്ചായനും സ്തിരം ആ കാബില്‍ വരുന്ന പിള്ളേര്‍സും ഒരു ടേബിളില്‍, മിസ്സ് കാള്‍സെന്ററും ഒരു പാവം പയ്യനും പിന്നെ ഒരു പാവം ഒറീസ്സാക്കാരിയും അടുത്ത ടേബിളില്‍ [അവളുടെ ഒരു സ്ഥിരം ഇരകളാണു, കര്‍ത്തവേ ആ കുഞ്ഞാടുകളെ കത്തോളണേ, അത്രേം വലിയ പാപം അവര്‍ മുജ്ജന്മത്തില്‍ ചെയ്തിട്ടുണ്ടാവണം തീര്‍ച്ച ].പിന്നെ മിസ്സ് ഗുങ്ങ്ഫുവും അവളുടെ സുന്ദരികളും സല്‍സ്വഭാവികളും സുശ്ശീലകളും ആയ [ഇതില്‍ കൂടുതല്‍ എന്തു പറയാന്‍ , അവരെങ്ങാനും വായിച്ചാല്‍ എന്റെ ദൈവമേ... എന്റെ ഡെഡ്ബോഡിയെങ്കിലും വീട്ടിലെത്തിയാല്‍ മതിയായിരുന്നു ] മറ്റു മലയാളി പെണ്‍കൊടികളും മറ്റൊരു ടേബിളില്‍.

അങ്ങനെ എനിക്കാറിയാവുന്ന കമ്പ്ലീറ്റ് ചളിയും പറഞ്ഞു ബ്രേക്ക്ഫാസ്റ്റുന്നതിന്നിടേ ഒരു മിസ്സ് കാള്‍, ഞാന്‍ മൊബൈല്‍ എടുത്തു. മിസ്സ് ഗുങ്ങ്ഫു ആണ്. സങ്കതി " പണി തന്നേക്കാം മോനെ ദിനേശാ... നീ ചായ കഴിഞ്ഞു വാ " എന്നതാണ്‌ എന്നു മനസ്സിലാക്കാന്‍ ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തം പോലും അറിയണം എന്നില്ലാ. ആ ടേബിളില്‍ ഇരുന്നവരെ ദയനീയമായി ഞാന്‍ ഒന്നു നോക്കി. അവളെക്കൂടതെ അവിടെ ഇരുന്ന വെളുത്ത സുന്ദരിക്കൊച്ചും പണ്ട് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നിന്നും ബ്ലഡ് ഡൊണേറ്റുചെയ്യന്‍ പോയപ്പോള്‍ ബ്ലഡുള്ള ആരെങ്കിലുമായി വരൂ അപ്പോളെടുക്കാം എന്ന സര്‍ട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനമായി ഒരു ഫ്രുട്ടിയും കൊടുത്തു പറഞ്ഞു വിട്ട മറ്റൊരു കോള്‍ഡ് ബ്ലഡട് സുന്ദരിയും എന്നെതന്നെ നോക്കി ചിരിക്കുന്നതിന്നു ഞാന്‍ മൂക സാക്ഷിയായി. വേറെ വഴിയില്ലയിരുന്നു.

ആ ചായകുടി ഒരു വിധത്തിലവസാനിപ്പിച്ചു നേരെ തിരിച്ചു ODC യില്‍ വന്നു. ഏതു വഴിക്കാണു പണികിട്ടൂന്നതെന്നു നോക്കിയിരിക്കുമ്ബോള്‍ മനസിലായി ആ മിസ്സ് കാളിന്റെ ഉറവിടം അച്ചായന്‍ അവള്‍ക്കു വിട്ട ഒരു ചു.സ.സേ [ചുരുക്ക സന്ദേശ സേവനം , SMS] ആണെന്നു. ടിയാന്‍ നമുക്കിട്ടു വളഞ്ഞ വഴിയില്‍ പണിഞ്ഞതാണ്. പിന്നെ എന്നത്തെയും പോലെ ചായകുടിക്കാന്‍ പോയപ്പോള്‍ എനിക്കിട്ടുതന്നെയായിരുന്നു ആക്രമണം. സുനാമിയായിരുന്നു ബെറ്റര്‍ എന്നു തോന്നിയ സന്ദര്‍ഭം. ഇടയ്ക്കൊന്നു നമുക്കിട്ടും കിട്ടുമ്പോള്‍ വല്യ സുഖമില്ലാന്നു മനസ്സിലായിന്നല്ലാ, മനസ്സിലാക്കി തന്നു. ടീംസ്. ഇടയ്ക്കിടെ വഴിമാറുമ്പോള്‍ അച്ചായന്‍ അതിനെ തിരിച്ചു വീണ്ടും നമ്മുടെ നേരെ തന്നെ വിടുന്നുണ്ടായിരുന്നു. കലികാല വൈഭവം അല്ലാണ്ടെന്തു പറയാന്‍, ഒന്നും മിസ്സാക്കാതെ ഏല്ക്കേണ്ടിവന്നു . പിന്നെയാണറിഞ്ഞത്, മിസ്സ് ഗുങ്ങ്ഫുവിന്റെ ചില ബോയ്ഫ്രെന്റ്സ് നമ്മുടെ മിസ്സ് ഷര്‍മ്മിയെ കാണാനായി ചായകഴിഞ്ഞ് അടുത്ത ബില്‍ഡിങ്ങിലേക്കു പോയിട്ടും തിരിച്ചു വന്നിരുന്നൂ. അത്രയ്ക്കു ഫെയ്മസ് ആയിരുന്നു മിസ്സ് ഷര്‍മി. എന്നിട്ടു തിരിച്ചുവന്നവരില്‍ ലീഡറായ ചാത്തന്‍ മുനവെച്ച ഒരു ചോദ്യവും " അരാ അവളുടെ കൂടെ ? അവര്‍ തമ്മില്‍ ലൈനായോ?" ജീവിതത്തില്‍ നറാനായി സ്വയം തന്നെ മനസ്സറിഞ്ഞു പല പണികളും ചെയ്തുവച്ചുട്ടുണ്ട്. അതിനൊക്കെ നറനാണെങ്കില്‍ നെഞ്ഞും വിരിച്ചു അഭിമാനത്തോടെ നാറിയെനേ, അല്ല നാറിയിട്ടും ഉണ്ട്. പക്ഷെ ഇത്, മനസ്സറിയാത്ത ഒരു നാറ്റക്കെസ്സായല്ലൊ ഈശ്വരാ...


" ഇനി തൊട്ടു ആരെയും ഉപ്ദ്രവിക്കതെ ജീവിക്കാം " എന്ന ഒരു പ്രതിജ്ഞ മനസ്സിലെടുത്താണ്‌ ആ ചായകുടിയും എന്റെ മരുഭൂമിയിലേക്കടിച്ച മണലായ് മാറിയ പ്രത്യക്രമണ്ങ്ങ്ളും അവസാനിപ്പിച്ചത്

വരുന്ന വഴി ഞങ്ങ്ളുടെ കൂടെ വര്‍ക്കുചെയ്യുന്ന മറ്റൊരു മാന്യദ്ദേഹത്തെ കണ്ടു. അദ്ദേഹത്തെ നമുക്കു മസില്‍ സിങ്ങ് എന്നു വിളിക്കാം , അത് ആള്ക്കും ഇഷ്ട്ടപ്പെടും തീര്‍ച്ച. ഞാനൊറ്റക്കായപ്പോള്‍ അദ്ദെഹം പതുക്കെ പറഞ്ഞു. " തു ഓര്‍ വൊ ലട്കി ഡേറ്റിങ്ങ് മേഹൈ ക്യാ....[പിന്നെയും കുറച്ചുണ്ട്, അത്രെം ഹിന്ദി ഓര്‍മ്മിച്ചു വെക്കാന്‍ പറ്റുകയണെങ്കില്‍ എന്റെ സ്കൂളിലെ ഹിന്ദി ടീച്ചര്‍ എന്റെ പേരു കേട്ടല്‍ ഉറക്കത്തില്‍ പോലും ഇപ്പൊഴും പറയില്ലല്ലോ ' ബദ്മാശ്' ന്നു ] " എന്നു ഹിന്ദിയില്‍ . മലയാളത്തില്‍ " നീയും ആ പെണ്കൊച്ചും ഡേറ്റിങ്ങിലാണോ?"

എന്റമ്മോ... അപ്പൊ മൊത്തമായിട്ടും ചില്ലറയായിട്ടും എല്ലായിടത്തും നാറിയിട്ടുണ്ടല്ലേ എന്നു മനസ്സില്‍ ചിന്തിച്ചു ഉത്തരം മുട്ടി കൊഞനം കുത്താന്‍ പോലും പറ്റാതെ നില്‍ക്കുകയാണു ഞാന്‍.
" പലര്‍ക്കും ആ സീന്‍ കണ്ടപ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്, പലരുടേയും സ്വപ്നത്തിലെ രജകുമാരിയായിരുന്നു അവള്‍. എന്തായാലും ഞങ്ങള്‍ നിന്റെ പേരില്‍ അഭിമാനിക്കുന്നു , ഞങ്ങടെ കൂടെ വര്‍ക്കുചെയ്യുന്ന ഒരുത്തനാണല്ലോ ആ ഭാഗ്യവാന്‍... ഭാരത് മാതാ കീ ജയ് " ആളു സീരിയസ്സായിട്ടു വെച്ചു കാച്ചുവാണ്.ഞാന്‍ ചുറ്റുപാടും നോക്കി , ആരും കേള്‍ക്കുന്നില്ല. അത്രേം ഭാഗ്യം. മിസ്സ് ഷര്‍മിള വേള്‍ഡ് ഫെയ്മസ് ആണെന്നു ഞാന്‍ അരിഞ്ഞിരുന്നില്ല. ഇത്രേം പെരുണ്ടായിരുന്നോ അതിന്റെ കൂടെ ? അങ്ങനെയാണെന്നറിഞ്ഞിരുന്നെങ്കില്‍ നമ്മള്‍ എങ്ങനെയെങ്കിലും മാറിയേനെ ആ സീനില്‍നിന്നും.

" നിനക്കാറിയോ നമ്മുടെ ------ [അച്ചായന്‍] ഇന്ന് ഫുള്‍ ദുഖത്തിലാണ്. " ആളു വിടാനുള്ള ഭാവമില്ലാ. എന്നാലും അച്ചായന്റെ പേരു കേട്ടപ്പോള്‍ എനിക്കൊരു കൌതുകം. " എന്താ കാര്യം? " - ഞാന്‍

"ആളുടെ സ്വപ്നങ്ങളല്ലേ നീ തക്കര്‍ത്തത് ? ഒരുപാടു നാളായി ആളുടെ ഊണും ഉറക്കവും കെടുത്തിയ ലവളെയല്ലെ ഇന്നു നീ പോക്കറ്റിലാക്കിയത്?"

" എന്ത് ? " ഞാന്‍ സന്തോഷം കൊണ്ടാണോ കൌതുകം കൊണ്ടാണൊന്നരിയില്ല നിന്ന നില്‍പ്പില്‍ ഒന്നു പൊങ്ങി താഴ്ന്നു. സിങ്ങും അച്ചായനും വേരെ രണ്ടു പേരും കിടിലന്‍ ദോസ്തുക്കളാണ്. അതെനിക്കുമറിയാം എല്ലാര്‍ക്കുമറിയാം. "സത്യാണോ? " - ഞാന്‍

" ഞാന്‍ നിന്നോടെന്തിനു കള്ളം പറയണം? ബില്‍കുല്‍ സഹി ബൊലാ മേനെ ..."

" അച്ചായാ മോനെ #$%#% , യൂ റ്റൂ ബ്രൂട്ടസ് ? , എന്നിട്ടാണോ എനിക്കിട്ടു ഗോള്‍ അടിച്ചു കയറ്റിയത് ?"

അത്രെം മതി. ഞാന്‍ നേരെ പോയി . ചാറ്റിങ്ങ് ടൂള്‍ തുറന്നു

ഞാന്‍:ഒയെ
ഗുങ്ങ്ഫൂ ഹാസ് ബീന്‍ ആഡെഡ് 2 ചാറ്റ്
അച്ചായന്‍ ഹാസ് ബീന്‍ ആഡെഡ് 2 ചാറ്റ്
കാള്‍ സെന്റര്‍ ഹാസ് ബീന്‍ ആഡെഡ് 2 ചാറ്റ്.

കാള്‍ സെന്റര്‍:എന്തു പറ്റി?
ഗുങ്ങ്ഫൂ:ഹി ഹി
അച്ചായന്‍:മാലാഖനു്‌ എന്തോ പറയാനുന്ടെന്നു
ഗുങ്ങ്ഫൂ: പറയൂ
അച്ചായന്‍:പുബ്ലിക് അനൌണ്സെമെന്റ്
ഞാന്‍:അതെയ്
കാള്‍ സെന്റര്‍:മടിക്കതെ പറയൂ
അച്ചായന്‍:എന്ത മാലാഖന്‍ നാണം?
കാള്‍ സെന്റര്‍: അത് എനിക്കുള്ള വല്ല പാരയുമണെങ്കില്‍ നേരിട്ടു പറയുന്നതല്ലേ നല്ലത്
ഞാന്‍: അല്ല്ല നിനക്കുള്ളതല്ല
ഞാന്‍: അച്ചായോ......
കാള്‍ സെന്റര്‍: ആ.. അപ്പൊ പൊരട്ടെ
അച്ചായന്‍:- കാള്‍ സെന്ററെ അടങ്ങ് അമിതാവെശം നല്ലതല്ല...
ഞാന്‍: നമ്മുടെ മസില്‍ സിങ് എന്റെ അടുതു വളരെ വിഷമത്തോടെയാണതു പറഞത്
കാള്‍ സെന്റര്‍:രാവിലത്തെ കാര്യമണോ?
അച്ചായന്‍:എന്തു?
ഗുങ്ങ്ഫൂ: അതെന്താ സിങ്ങിനു ഇത്ര വിഷമം ?
കാള്‍ സെന്റര്‍:ചെട്ടായീ.. നമ്മല്‍ പലതും അറിഞ്ഞൂ.. സത്യാണോ?
ഞാന്‍:സിങ്ങ് എന്നൊടു ചോദിച്ചു , നീയും ആ പെണ്കൊച്ചും ഡേറ്റിങ്ങിലാണോ ന്നു...
അച്ചായന്‍: നീ വിഷമിക്കാതെ സഹൊദരാ.. എല്ലാരും അറിഞ്ഞല്ലേ ? സാരല്യാ..

ഞാന്‍:സിങ്ങ് കണ്ടിന്യു മാടി "എന്തായാലും പലര്‍ക്കും ആ സീന്‍ കണ്ടപ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്, പലരുടേയും സ്വപ്നത്തിലെ രജകുമാരിയായിരുന്നു അവള്‍. നമ്മുടെ അച്ചായന്റെ സ്വപ്നങ്ങളല്ലേ നീ തക്കര്‍ത്തത് ? ഒരുപാടു നാളായി ആളുടെ ഊണും ഉറക്കവും കെടുത്തിയ ലവളെയല്ലെ ഇന്നു നീ പോക്കറ്റിലാക്കിയത്?"
അച്ചായന്‍:
കാള്‍ സെന്റര്‍: അച്ചായന്‍.. ഇത്രെം ദുഖം ഉള്ളില്‍ ഒതുക്കിയയീരുന്നോ ഞങ്ങടെ മുന്നില്‍ ചിരിച്ചു കാണിച്ചത്?
ഗുങ്ങ്ഫൂ:അതാണു
അച്ചായന്‍:
ഗുങ്ങ്ഫൂ: ഒരു വാക്കു പറഞിരുന്നെങ്കില്‍ ഞങ്ങള്‍ സഹായിക്കാന്‍ ശ്രെമിക്കില്ലയിരുന്നൊ ?
കാള്‍ സെന്റര്‍: വേണ്ടായിരുന്നു ചെട്ടാ വേണ്ടായിരുന്നു..
കാള്‍ സെന്റര്‍:ഞങ്ങളെ ഇങ്ങനെ അന്യന്മാരയി കണക്കാക്കരുതായിരുന്നു

അച്ചായന്‍:സിങ്ങി-നെ എവിടെയാ അടക്കേണ്ടതു?
കാള്‍ സെന്റര്‍:എന്നാലും ഞങ്ങടെ മുന്നില്‍ ചിരിച്ചു കാണിച്ചില്ലെ..
ഞാന്‍: എന്നാലും അച്ചായാ... ഈ ചതി ഞങ്ങളോടു വെണ്ടായിരുന്നു
അച്ചായന്‍:ഇതിന്നാണോടാ നീ എന്നെ കൊണ്ടു മുഖവുര പറയിച്ചതു?
കാള്‍ സെന്റര്‍:
അച്ചായാ അയാം ദ സാഡ്.... മാലാഖന്‍ ചേട്ടാ.. യു ആര്‍ ദ സോറീ... :(
ഞാന്‍:അതെ .. ബട്ട് അച്ചായാ... യൂ റ്റൂ ബ്രൂട്ടസ് ? ???
ഞാന്‍:ഒരു വാക്കു പറഞൂടാരുന്നില്ലേ?
ഗുങ്ങ്ഫൂ:എന്നലും അച്ചായാ--ഞങ്ങളോടു പറയമാരുന്നില്ലേ?

കാള്‍ സെന്റര്‍:അല്ലേലും അച്ചായന്‍ നമ്മടെ അടുതു വല്ലതും പറയോ?? അച്ചായനു സ്വന്തം കസിനും പിന്നെ ഷര്‍ന്നു തുടങ്ങുന്ന ആരാണ്ടും മതിയല്ലൊ...

അച്ചായന്‍:ഇതെന്ത സൈന്‍ ഔട്ട് ആവാത്തെ?

ഞാന്‍: അച്ചായാ പ്ലീസ് പ്രതികരിക്കൂ.. ഞാന്‍ എന്തായലും ആദ്യമേ നാറിയതല്ലേ? അപ്പൊഴാണു ഇതറിഞത്....തങ്കളും കൂടെയുന്ടെന്നതില്‍ സന്തോഷം

കാള്‍ സെന്റര്‍:എന്നലും മാലാഖന്‍ ചെട്ടന്‍ അങ്ങിനെ ചെയ്യാന്‍ പാടില്ലയിരുന്നു. ഇത് കൂടെ കാപ്പീം ചായെം കുടിച് വഞ്‌ജിക്കുകയായിരുന്നില്ലേ.. അച്ചയാ.. ബക്കെറ്റുമായി വരട്ടേ?

ഗുങ്ങ്ഫൂ:ഇല്ല
ഗുങ്ങ്ഫൂ:ഇതില്‍ നമ്മള്‍ മാലാഖന്‍ ചേട്ടന്റെ കൂടെയാ--അല്ലെ കാള്‍ സെന്ററേ?

ഗുങ്ങ്ഫൂ: മാലാഖന്‍ ചെട്ടനോടു ഒരു വാക്കു പറഞിരുന്നെങ്കില്‍ അച്ചായന്റെ കഞ്ഞിയില്‍ പാറ്റ ഇടില്ലയിരുന്നു എന്നു നല്ല ഉറപ്പുണ്ട്.

കാള്‍ സെന്റര്‍: പിന്നല്ലതെ ഗുങ്ങ്ഫൂസേ.
ഗുങ്ങ്ഫൂ:ഒഹ്ഹ്ഹ്

കാള്‍ സെന്റര്‍: മാലാഖന്‍ ചെട്ടന്‍ വിശാല ഹൃദയനാ... അത് പലപ്പൊഴായി ഫൂഡ് കോറ്ട്ടില്‍ വെചു മൂപ്പരു കാണിചിട്ടുമുണ്ട്

കാള്‍ സെന്റര്‍:
അച്ചായന്‍: നല്ല കഥ, തിരക്കഥ!
അച്ചായന്‍:ഇതെല്ലം സിങ്ങിന്റെയാ?

ഗുങ്ങ്ഫൂ:അച്ചായാ--വേണ്ട--ഊരാന്‍ ശ്രെമിക്കേണ്ടാ
കാള്‍ സെന്റര്‍:അല്ലട... അച്ച്ചായന്റെ ഒരോ ചിരിക്കും ഒരോ ഭവതിനും ഒരോ വ്യത്യസ്ത അര്‍ത്ഥങള്‍ ഒളിഞ്ഞിരിപ്പുണ്ട്

ഞാന്‍:ഞാന്‍ ഉദാര മനസ്കനാണു... അതുകാരണം .... ഞാന്‍ ഇതരിഞ്ഞപ്പൊള്‍ തന്നെയ് സീനില്‍ നിന്നും മാറി... അച്ചായാ , എല്ലാം തിരിച്ചേല്പ്പിച്ചിരിക്കുന്നു..

ഗുങ്ങ്ഫൂ:രാവിലതെ ആ മെസ്സേജ്ജ് കണ്ടപ്പോളെ ഞന്‍ ഓര്‍ക്കണ്ടതായിരുന്നു--ബട്ട് താങ്കള്‍ ഒരു സത്യസന്ധനാണെന്നു വിചരിച്ചു
കാള്‍ സെന്റര്‍:നമ്മള്‍ ഇതു കണ്ടില്ലല്ലോ... വി അര്‍ ദ സോറി ചേട്ടാ.. വി അര്‍ ദ സോറി.. നമ്മള്‍ അങ്ങനെ കാണാതിരിക്കന്‍ പടില്ലായിരുന്നു

ഗുങ്ങ്ഫൂ:എന്നാലും ഇത്രേം നാളും ഒരുമിച്ചു ചായ കുടിചിട്ടും ഞങ്ങടെ കണ്ണില്‍ ഇങ്ങനെ പൊടിയിട്ടില്ലെ
കാള്‍ സെന്റര്‍:അച്ചായോ. പൂയി...

അച്ചായന്‍:കേള്‍ക്കുന്നുണ്ട്!
അച്ചായന്‍:ആവോളം പറഞ്ഞൊളൂ!

കാള്‍ സെന്റര്‍:നമ്മള്‍ വേണ്ടാതൊന്നും പരഞില്ലല്ലൊ... ആര്‍ക്കയലും സങ്കടം ഉണ്ടാകും... "എല്ലാതിനും അതിന്റേതായ സമയമുന്ട് വിജയാ" എന്നു നമ്മള്‍ക്ക് വിചരിക്കാന്‍ പറ്റുന്നില്ലാ.. അത്ര മാത്രം നമ്മല്‍ താങ്കളെ സ്നേഹിക്ക്ന്നു അച്ചായാ

ഗുങ്ങ്ഫൂ: അല്ല ,അച്ചയാ--ഇനി മിസ്സ് ഷര്‍മിള്‍സിനെ കാണുമ്ബൊള്‍ എട്ടത്തിയമ്മാ എന്നു വിളിക്കണോ?

ഞാന്‍:എന്തായലും ഞാന്‍ സീന്‍ വിട്ടു.. ഒരൊറ്റ ആശ്വാസമാണുള്ളത്.. തികച്ചും സുരക്ഷിതമായ കയ്യിലാണല്ലോഎല്‍പ്പിചത്...
ഞാന്‍:ഇനി സന്തോഷത്തോടെ മരിക്കാം ...
ഞാന്‍:സിങ്ങിനോടുള്ള കടപ്പ്പാട് തീര്‍ത്താല്‍ തീരില്ലാ...

കാള്‍ സെന്റര്‍:കണ്ടില്ലേ. മാലാഖന്‍ ചേട്ടന്‍ കണ്ണീരൊടെ രംഗത്തു നിന്നും മാറിയത്....
അച്ചായന്‍:അതെ!
അച്ചായന്‍:മാലാഖനോടുള്ള എന്റെ നന്ദി ഞാനിതാ രെഖപ്പെടുത്തി കൊള്ളുന്നു!
അച്ചായന്‍:നിങളുടെ സ്നേഹം കണ്ടു എന്റെ മനസ്സു നിറഞ്ഞു!

കാള്‍ സെന്റര്‍:ഞങളും അല്ലേ ഗുങ്ങ്ഫൂസ്സെ?
ഗുങ്ങ്ഫൂ:അതെ
ഗുങ്ങ്ഫൂ:അങ്ങനെ നമുക്കു ഇവിടെ ഒരു സിസ്റ്റര്‍-ഇന്‍-ലോ നെ കിട്ടി--അല്ലെ ?
കാള്‍ സെന്റര്‍:പിന്നല്ലാതെ.. എടത്തിയമ്മാ ന്നു പറയു...

കാള്‍ സെന്റര്‍: ഇനി ഞങ്ങടെ കണ്ണുകള്‍ക്കാനന്ദ ദായകമയ കാഴ്ചകള്‍ കാണിക്കന്‍ അച്ചായന്‍ ബാദ്യസ്തനാണ്
ഞാന്‍: ഒരു മ്യൂസിക് ഇടൂ.. പ്ലീസ്..
കാള്‍ സെന്റര്‍:എത്രയോ ജന്മാമായ് ...
ഞാന്‍: ഓക്കെ

ശേഷം ഞങ്ങള്‍ അച്ചായന്റെ സീറ്റില്‍ പോയി പുതിയ ജീവിതത്തിനു എല്ലാ ഭാവുകങ്ങളും നേര്‍ന്നു...

ബാക്കി ചിന്ത്യം.ശുഭം...

8 comments:

420 said...

:)

മാലാഖന്‍ | Malaghan said...

ആദ്യം വായിച്ച ഹരിക്കും നല്ലോണം ചിരിച്ച ഇന്ദുപ്പെണ്ണിനും നന്ദി രേഖപെടുത്തുന്നു. നിങ്ങളെഴുതിയ ഈ കമെന്‍സ് എഴുതാന്‍ ഒരു തള്ളു തരുന്നൂ. ഞാന്‍ ഇനിയും ഒരുപാടു രാത്രികള്‍ ഉറക്കം കളയും. എഴുതാനായി !

Shine said...

Kollam.... ennalum paavam sharmiyae innu ottaykku breakfast kazhikkan vittathu ottum shriyayilla ;)


Ennu Miss gungfu sintae koottukari

മാലാഖന്‍ | Malaghan said...

കൂട്ടുകാരീ, കമെന്റിനു നന്ദി. പിന്നെ ഇപ്പൊ ഉള്ള ചീത്തപ്പെരു മോശമക്കാന്‍ ഒട്ടും ആഗ്രഹമില്ലാത്തതതു കൊണ്ടും അച്ചായന്റെ മനസ്സു വിഷമിക്കണ്ടാന്നു കരുതിയുമാണ്‌ ഇന്ന് ഞാന്‍ ആ വണ്ടിക്കു തലവെയ്ക്കണ്ടാന്നു വച്ചത്...

Indu said...

njan ezhuthiya comment manju poyeeee..


onnum koodi parayam..nallonam chirichu..:)nammude achayan vayasu kaalathu vadiyum kuthipidichu vayil pallilatheyum itu kandu chirikkumayirikkum ..

മാലാഖന്‍ | Malaghan said...

അച്ചായന്‍ ചിരിക്കുമായിരിക്കുമായിരിക്കും... ഇല്ലേ? ഇല്ലെങ്കിലും ഈ ക്രൂരക്രിത്യം ചെയ്ത എന്നെ കുരിശില്‍ തറക്കില്ലാന്നു കരുതാം. അതു തന്നെയാണെന്റെ പ്രാര്‍ത്ഥന...

പെണ്‍കൊടി said...

വിശാലനായ മാലാഖന്‍ ചേട്ടാ.. ഈ പാവം പെണ്‍കൊടിയെ ഒരു കാള്‍ സെന്റര്‍ ആക്കി ചിത്രീകരിച്ചല്ലോ... ഹും...
എന്തായാലും പോസ്റ്റ് കൊള്ളാം.. ഇഡ്ഡലിയും ആ സാമ്പാറും നന്നായി തന്നെ രുചിച്ചു. പിന്നെ സൂര്യനെ നോക്കി സമയം മനസ്സിലാക്കാന്‍ മുത്തശ്ശന്‍ പഠിപ്പിച്ചു തന്ന വിദ്യ എപ്പോഴെങ്കിലും ആയി ഈ പെണ്‍കൊടിക്കും പറഞ്ഞു തരണേ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതുശരി മാലാഖൊ ഖൊ ഖൊ... ചുമച്ചതല്ലാട്ടാ സത്യായിട്ടും... (വിളിച്ച് തുടങ്ങിയപ്പോഴാ കത്തിയത് ഇനി പാര വല്ലോം നമുക്കിട്ടും വച്ചാലോന്ന്)

ഓടോ:മര്യാദയ്ക്ക് അടുക്കിപ്പെറുക്കി വയ്ക്കുന്നുണ്ടോ?
അവിടെം ഇവിടെം ഒരേ കഥ ഇട്ടിരിക്കുന്നോ? :)

കാലക്രമത്തില്‍